Thursday 2 October 2014

AghoshangaLum Sadyayum.

ആഘോഷങ്ങളും സദ്യയും.

ഓണം, വിഷു, തിരുവാതിര,വിവാഹം, പന്ത്രണ്ടാം മാസം, തുടങ്ങി മറ്റുപലതരം ഉത്സവാഘോഷങ്ങള്‍ക്കും, അടിയന്തിരങ്ങള്‍ക്കും വിഭവ സമൃദ്ധമായ സദ്യ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരിനമായിരുന്നു അടുത്തകാലം വരെ നമ്മുടെ നാട്ടില്‍. ആല്‍പസ്വല്‍പം വ്യത്യാസങ്ങളോടെ ഇന്നും അവയൊക്കെ നിലനില്‍ക്കുന്നുണ്ടെന്ന സത്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല.

ഓരു സദ്യ ഒരുക്കുമ്പോള്‍ കാലേക്കൂട്ടി വീട്ടുകാരേയും അടുത്തറിയാവുന്നവരേയും, എന്തിന്‌ നാട്ടുകാരെത്തന്നേയും ക്ഷണിക്കുന്ന പതിവ്‌ സാധാരണ കണ്ടുവരാറുള്ള ഒന്നാണ്‌.

ക്ഷണിതാക്കള്‍ സദ്യ വിളമ്പുന്നതിന്‌ വളരെ നേരത്തെ എത്തുമെന്നു മാത്രമല്ല കുശലപ്രശ്നങ്ങളും മറ്റുമായി സമയം നല്ലപോലെ വിനിയോഗിക്കുകയും ചെയ്യും. ഇപ്രകാരം വരുന്നവരില്‍ പണ്ഡിതന്മാരും കലാതല്‍പരന്മാരും എഴുത്തുകാരും മറ്റും കണ്ടുവെന്നു വന്നേക്കാം. അക്കൂട്ടരില്‍ സാഹിത്യത്തിലും കവിതയിലും മറ്റും വാസനയുള്ളവര്‍ സ്വറ പറയുന്ന കൂട്ടത്തില്‍ ചില നിമിഷ കവിതകളും ശ്ലോകങ്ങളും മറ്റും ചമക്കാറൂണ്ട്‌.

ഇവ മിക്കവാറും അവിടെ നടക്കുന്ന പലപല കാര്യങ്ങളേയും പ്രത്യേകിച്ച്‌ സദ്യകോപ്പുകളെ കേന്ത്രീകരിച്ചുള്ള വിഷയങ്ങള്‍ ആയിരിക്കാനാണ്‌ സാദ്ധ്യത. അങ്ങിനെ ആദ്യകാലങ്ങളില്‍ വിരചിതമായിട്ടുള്ള ചില ശ്ലോകങ്ങല്‍ (അശനശ്ലോകങ്ങല്‍) ഇവിടെ പകര്‍ത്തുന്നത്‌ വിഷു സദ്യ ഉണ്ണാന്‍ വെമ്പല്‍ പൂണ്ടിരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ ആസ്വാദകര്‍ക്ക്‌ വിരക്തിയുണ്ടാക്കുകയില്ലെന്ന പ്രതീക്ഷയോടെ:

1. വെണ്ണസ്മേര മുഖീം വറത്തുവരളും-
വൃന്താകദന്തച്ഛദാം,
ചെറ്റോ മ-ന്മധുരക്തറിസ്തന ഭരാമ-
മ്ലോപദം ശോദരീം,
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍ക്ക-
ടിതടാം ചിങ്ങമ്പഴോരുദ്വയി-
മേനാം ഭുക്തിവധും പ്രിഞ്ഞയി-
സഖേ ലോക: കഥം ജീ വതി?

2. ചന്തത്തില്‍ കൊണ്ടുവന്നീടുക സരസ-
ഭവാനന്തികേ മേനിതാന്തം
സന്തോഷം പൂണ്ടുമംബാ പരിമള-
മിയലും ചാന്തെടോ ലോഭനീയം
എന്തോഴാ, ഹന്ത, ചൊല്ലാമപഗ-
തകപടം ചാന്തുകുത്തായ്കിലെല്ലാം
പന്ത്രണ്ടാം മാസാഘോഷം നിഖില-
മപിന സാഫല്ല്യ മായാതിന്യുനം.

3. നേന്ത്രക്കാനാലുകീറിപ്പുനരതു-
ചതുരാകാരഖണ്ഡം നുറുക്കി-
ചന്തത്തില്‍ച്ചാരുമോരില്‍ കറയുമതു-
കളഞ്ഞുഷ്ണനോയേ പതിച്ചു-
നെയ്യില്‍ ഭൂയോവറുത്തിട്ടഴകൊടു-
ഗുളവും ജീരകം ചുക്കുമെല്ലാം
കൂട്ടിചേര്‍ത്തങ്ങുവച്ചാമൃതൊടു സമമാം-
ശര്‍ക്കരുപ്പേരി കൊണ്ടാ.

4. ഓലോലനും മുളക്യൂള്ളവു-
മാദരേണ,
ഭൂലോകവാസികളില്‍ വച്ചൊരു-
വന്‍ നമുക്കു
മാലോകരെ,മതിവരുത്തുകിലാ-
യവര്‍ക്കു
തലോലമെന്നു പറവാനൊരു-
പൈതലുണ്ടാം.

5. മച്ചും മാളികയും നിറഞ്ഞപണവും-
പാത്രങ്ങള്‍ ഭണ്ഡാരവും
മറ്റും ഷ്മാപതിയൊടുചേര്‍ന്ന-
ധനികന്‍ താനെ മരിച്ചു തത്ര-
സരസം സംവല്‍സരാന്തെ നൃണാ-
മിച്ഛാപൂര്‍ത്തി വരുത്തുവാനിനിയുമാ-
മാസം ഭുജിച്ചിടണം.
പന്ത്രണ്ടാം മാസമെന്നുള്ള മന്ത്രം-
പഞ്ചാക്ഷരോപദം
മന്ത്രവും തന്ത്രവും, വേണ്ടാ-
മന്ത്രിച്ചാലേ സുഖംവരൂ.

(ശ്ലോകങ്ങള്‍: കേരള സാഹിത്യചരിത്രം-ചര്‍ചയും പൂരണവും-വടക്കുംകൂര്‍).

ഡോംബിവലി
പശ്ചിം.
1.9.83