Saturday 12 April 2008

മുംബെയിലൊരുസുപ്രഭാതം.
(രാജു-വിളാവത്ത്‌)-(മട്ട്‌-പുലരുംമുമ്പുണരേണം).

വെട്ടംപരാപരാവെക്കുന്നതിന്‍മുംപേ
കട്ടിലില്‍നിന്നുപിടഞ്ഞെണിറ്റീടേണം
എട്ടുമണിക്കുള്ളിലെല്ലാമൊരുക്കേണം
പെട്ടിയിലാക്കുവാനുള്ളവയൊക്കവെ.
പ്രാതല്‍കഴിച്ചെന്നു പേരുംവരുത്തിയി-
ട്ടോടിപ്പിടിക്കേണം വണ്ടിതെറ്റീടാതെ!

പാടിയു,മാടിയും മര്‍ത്ത്യരൊരുതരം-
കാറ്റില്‍സുഖംതേടിവേറെയൊരുകൂട്ടര്‍
ചീട്ടുകളിച്ചുതിമര്‍ക്കുമൊരുസംഘം
പട്ടാപ്പകലത്ത്കൂര്‍ക്കംവലിക്കുംചിലര്‍
മോഷ്ടാവിന്‍മുദ്രകള്‍ പേറിയൊരുജനം
കൂട്ടത്തില്‍ നമ്മളും ചേര്‍ന്നിട്ടൊരുവിധം
വീട്ടിപ്രദേശത്തിലെത്തീട്ടി,റങ്ങിയാല്‍
ഒട്ടംതുടങ്ങുംനിരത്തീലൂടങ്ങിനെ-
നീണ്ടഗതാഗതവേലിയുംപൊട്ടിച്ച്‌-
ജോലിചെയ്യുന്നിടത്തെത്തുവാനായിട്ട്‌!

ഒരുസുപ്ര:ഭാതത്തിനന്ത്യമാണിവിടെ-
വരും സുപ്ര:ഭാതത്തിന്റെ മുന്നോടിയെന്നോണം

No comments: