Saturday 12 April 2008

ഒരുചാന്‍ വയറിനുവേണ്ടി".
(രാജുവിളാവത്ത്‌-
കൂവപ്പടി).


മുരളിയൂതിബാലന്‍ നിത്യവുമലയുന്നു
ഒരുചാണ്‍ വയറിന്‍റെ പൂരണമിച്ചിച്ചേവം.
പലരുംപലവിധ പഴികള്‍ വര്‍ഷിക്കിലും
ചിലപ്പോള്‍ മടിശ്ശീല പൈദാഹം ശമിപ്പിക്കും.

ആദിത്യനുദിച്ചെന്നാല്‍ അവനുമുണര്‍ന്നിടും
പാതിവിടര്‍ന്ന കണ്ണും തിരുമീവിഷാദത്താല്‍.
പ്രാതലുമില്ലവന്‌ ദേഹശുധിയുമില്ല,
പാദരക്ഷയുമില്ലാ,തലയാന്‍ വിധിച്ചവന്‍!

വീടുകളോരോന്നായി കയറിയിറങ്ങുന്നു-
നാടിന്‍റെമകനിവന്‍ തെണ്‍ടിയെന്നുള്ളപേരില്‍.
നാട്ടിലെപ്രമാണിമാര്‍പെട്ടെന്നുകോപിച്ചീടും
ഓടക്കുഴലിന്‍നാദം ചെവിയില്‍ കേട്ടുവെന്നാല്‍!

ജനനിയാരാണെന്നോ, ജനകനാരാണെന്നോ
ഇന്നോളമിവനില്ലാ, നിശ്ചയം തെല്ലുപോലും.
"ഉറ്റവരാരുമില്ല, ഉടയോരാരുമില്ലാ,
തെറ്റിവനെന്തുചെയ്തു ഇത്രയും ശിഷാര്‍ഹമായ്‌"?
എന്നുചിന്തിച്ചുചിലര്‍ വല്ലതും കൊടുത്തെന്നാല്‍
അന്നന്നുതുഴയാമ്പോല്‍ ജീവിതത്തോണിമെല്ലെ!

പുലരിമുതല്‍ക്കങ്ങു അന്തിയാവോളം നിത്യം
അലഞ്ഞുനടന്നിട്ട്‌ കിട്ടുമാദ്രവ്യങ്ങളി-
ലഷ്ടിക്കുശെഷം മിച്ചം വരുവതൊക്കെതുറു-
ക്കെട്ടി ഭദ്രമാംവണ്ണം സൂക്ഷിച്ചുപോന്നു പാവം.

നീങ്ങിയിങ്ങനെ കുറെ വര്‍ഷങ്ങള്‍തെരുതെരെ-
ചെക്കനുപതിനെട്ടു വയസും പൂര്‍ത്തിയായി.
"നങ്ങേലികുഞ്ഞുപെണ്‌ എട്ടുവയസ്സുകാരി
കുഞ്ഞുനാളുണ്ടായൊരു സതീര്‍ത്ഥ്യയോര്‍ക്കുന്നുഞ്ഞാന്‍!
"അവളും പ്രായപൂര്‍ത്തി വന്നിട്ടുണ്ടാകുമിപ്പോള്‍
എവിടെത്തിരയുമെന്നവനൊരൂഹമില്ല"
"ഭാഗ്യത്തിനൊരുവേള നങ്ങേലിവന്നുവെന്നാല്‍-
മംഗല്ല്യസൂത്രമവള്‍ക്കൊന്നങ്ങു സമ്മാനിക്കാം".

ഇങ്ങിനെ ചിന്തിച്ചവന്‍ മയങ്ങിക്കിടക്കവേ
ചിക്കെന്നു പുലരിതന്‍ മാരുതനോടിയെത്തി.
ശയ്യവിട്ടെണീറ്റവന്‍ പയ്യവെനടകൊണ്ടു
മെയ്യൊന്നു ശുദ്ധികൂടി,യാക്കാതെ 'നഗരിക്ക്‌'.

പട്ടണത്തിന്‍റെയൊരു തിങ്ങിയകവലയില്‍
ചട്ടിയും മുന്നില്‍വച്ചു ഇരുന്നു വേണുവൂതി.
സന്ധ്യക്കിരുട്ടുചുറ്റും നര്‍തനം തുടങ്ങീപ്പോള്‍
അത്യന്തം സന്‍തുഷ്ടനായ്‌ എണീറ്റു ഇല്ലം പൂകാന്‍.
തിക്കിലും തിരക്കിലും ഒന്നുമേ ഗൗനിക്കാതെ,
ചിക്കെന്നുനഗരാന്ത്യേ പ്രാപിച്ച്‌ പുറകോട്ട്‌-
നോക്കാനയ്‌ മുതിര്‍ന്നപ്പോള്‍ കേള്‍ക്കാറായൊരുവിളി-
കര്‍ണ്ണങ്ങള്‍ക്കമൃതേകും പോലവേ തമസ്സീന്ന്.
"ആരിവള്‍ മൃദുമൊഴി കൊണ്ടെന്നെ ചികയുന്നു
പാരം വളരുന്നെന്‍റെ ആകാംഷ മനംതന്നില്‍."
ഏവംനിനച്ചുകുട്ടന്‍ ചുറ്റിലും കണ്ണോടിച്ചു
പാവ,മവിടെനിന്നു ബ്രേക്കിട്ട വണ്ടിപോലെ!

അപ്പോള്‍തന്‍ വാമഭാഗേ വന്നണഞ്ഞൊരുനാരി
കപ്പയും കുട്ടേലാക്കി ശിരസ്സിലേറ്റിക്കൊണ്ട്‌.
കുട്ടയിറക്കിത്താഴെ വച്ചുകൊണ്ടവള്‍ വെക്കം
കുട്ടനെനോക്കിച്ചെറു പുഞ്ചിരി സമ്മാനിച്ചു!
നിന്നി,രുവരുമൊരു അരനിമിഷനേരം
അന്ന്യോന്യം നോക്കിക്കൊണ്ട്‌ ഒന്നുമേതോന്നീടതെ.

സ്വപ്നത്തില്‍നിന്നുണര്‍ന്ന പോലവെ കുട്ടനപ്പോള്‍
അല്‍പ്പമൊന്നമ്പരന്നു നങ്ങ്യേല്യേ മുന്നില്‍ക്കണ്ട്‌.
മൂകതകയ്‌വിട്ടിട്ട്‌ നങ്ങേലി ഉരിയാടി
"കുട്ടേട്ടനിതുവരെ ഇപ്പണികളഞ്ഞില്ലെ?
കുട്ടയുംചുവടുമയ്‌ ഞാനിന്നു കഴിയുന്നു,-
കെട്ട്യോനുംവിട്ടേച്ചുപോയ്‌ കുട്ട്യേയും സമ്മാനിച്ച്‌.
ഒട്ടുനാളിരുന്നു,ഞാന്‍ പ്രതീഷകയ്‌വിടാതെ-
ഒടേനോവന്നതില്ല, മാസ്സവും നാലഞ്ചായി!
പട്ടിണികിടക്കുവാന്‍ മേലെന്നു വച്ചിട്ടിപ്പോള്‍
കിട്ടിയതൊഴിലുംകൊണ്ടിവിടെ കഴിയണ്‌."

നങ്ങേലികഥകളെ കേട്ടൊരുനേരം കുട്ടന്‍
അങ്ങോന്‍റെ ചരിതവും പറഞ്ഞുതുടങ്ങിനാന്‍.
"ഞാനിന്നുവരെയൊരു മാറ്റവുമിച്ചിച്ചില
വേണുവില്‍ സരിഗമ വായിച്ചു ജീവിക്കുന്നു.
വാനിലുംഭൂവിങ്കലും ഉണ്ടാകും മാറ്റങ്ങള്‍ക്ക്‌
ഞാനൊരു പുല്ലുവില കല്‍പ്പിക്കയില്ലനുനം.
പട്ടണപ്പരിധിയില്‍ ആദ്യമയ്‌വന്നിന്നുഞ്ഞാന്‍
ഒട്ടേറെ,യര്‍ത്ഥം കിട്ടി ചട്ടിയും നിറഞ്ഞുപൊയ്‌.
ഇന്നലെകിനാവില്‍ഞ്ഞാന്‍ നിന്നുടെരൂപംകണ്ടു
ഇന്നതിന്‍ഭാഗ്യംവന്നു നേരിലും കണ്ടീടുവാന്‍.
കണവന്‍നിന്നെവിട്ടുപോയെങ്കില്‍ദു:ഖംവേണ്ട
വന്നുപാര്‍ത്തീടുകനീ മാമക കളത്രമായ്‌.
മുന്നംപോല്‍നടന്നീടം കുഞ്ഞിനേം പ്രസവിക്കാം,
ഗാനവും പാടിപ്പാടി കാലവും കഴിച്ചീടാം."

അങ്ങിനെയിരുവരും കൈകോര്‍ത്തുപാടിയാടി-
തിങ്ങുമിരുളിലേക്ക്‌ പോയിമറഞ്ഞുടനെ.

No comments: