Thursday 10 April 2008

:കളിത്തോക്ക്‌ (കേക):
(രാജുവിളാവത്ത്‌-കൂവപ്പടി).

അര്‍ക്കന്‍പശ്ച്ചിമ ദിശ പ്രാപിച്ചതിന്‍ രശ്മിക-
ളാല്‍ കുളിച്ചുനില്‍ക്കും ചെറിയ കുടിലും തന്മു-
ട്ടത്തവളുടെസുതനെ പ്രതീക്ഷിച്ചിരിക്കും
മാതാവിനേയും തത്ര കാണാമങ്ങകലത്തില്‍.

കീറമുണ്ടൊന്നരയില്‍ ചുട്ടിയിട്ടൊരുബാലന്‍-
ചാരത്തേക്കോടിയണയുന്നു തന്‍ മാതാവിന്റെ!
പുഞ്ചിരിതൂകിക്കൊണ്ടന്നേരം മാതാവളു-
ടെ ചക്കരക്കുട്ടനെ, മാറോടണച്ചു വേഗം.

മാതാവിന്നരികത്ത്‌ നിന്നുകൊണ്ടവനോതി
"താതന്റെപണം നിത്യം കിട്ടുമ്പോളെനിക്കമ്മ-
പുത്തങ്കളിത്തോക്കൊന്നു വാങ്ങിച്ചുതന്നീടേണം.
അര്‍ദ്ധസമ്മതംമൂളി, മാതാവുമപ്പോള്‍ചൊന്നാള്‍
"മേടിച്ചുതരാംകുട്ടാ, തോക്കൊന്നു കളിക്കാനയ്‌-
നേട്ടങ്ങളുണ്ടായെന്നാല്‍, ഈശ്വരന്‍ക്രിപയാലെ"!

അന്നേരം പൊന്നുമോന്റെ ആഹ്ലാദം കണ്ടിട്ടാവാം
ജനനിതന്‍ നേത്രങ്ങളില്‍ ബാഷ്പംതളംകെട്ടി.
പെട്ടെന്നുജനനിയു,മസ്വസ്ഥചിത്തയായി
ഒട്ടുമേചിന്തിക്കാതെ വാഗ്ദാനം ചെയ്തതോര്‍ത്ത്‌.
എന്തിനുഞ്ഞാനീവിധം ചിന്തയിലുരുകുന്നു-
"വിധിയേത്തടുക്കുവാന്‍ പട്ടുമോമനുജര്‍ക്ക്‌"?

അദ്ദേഹംപോയിട്ടിന്ന് മാസ്സങ്ങളാറേഴായി-
"എന്തിതുവരെയൊരുവാര്‍ത്തയും കിട്ടീടാഞ്ഞു?"
അങ്ങിനെപലതരം ചിന്തയിലിരിക്കുമ്പോള്‍
അങ്ങകലത്തിലൊരു പേക്കോലം കാണാറായി!
മങ്ങിയവെളിച്ചത്തിലാ,വ്യക്ത രൂപമപ്പോള്‍
മന്നമ്നടന്നുകേറി കുടിലവളുടെ!
മണ്ണെണ്ണവിളക്കവളുയര്‍ത്തി മുഖം കണ്ടു-
കണ്ണിലിരുട്ടുകേറും പോലവള്‍നിലകൊണ്ടു.
ചോദിച്ചുവളുടന്‍ നാഥനോടിപ്പ്രകാരം,
"കാന്താ, നിന്‍രൂപമിത്ഥം വിക്രിതമായീടുവാന്‍,
എന്തുകാരണമുണ്ടാ,യെന്നുനീ, ചൊല്ലീടുക!"
കാരണം നിന്നോടെല്ലാം ചൊല്ലിടാം വിശദമായ്‌-
നേരമിതേറെയായി വല്ലതും കഴിക്കേണം!"
കണവനീവിധത്തില്‍ ചൊന്നതുകേട്ടിട്ടേറെ-
കണ്ണുനീരൊലിപ്പിച്ചുകൊണ്ടവളുരിയാടീ,
"അയ്യ,യ്യോ! എന്തേഭവാന്‍ ചൊല്ലുന്നതിപ്രകാരം?,
തിയ്യുകത്തിച്ചിട്ടേറെ നാളുകളായിന്നേയ്ക്ക്‌,
എന്റെയീക്കോലം കണ്ടിട്ടെന്തിതു തോന്നാഞ്ഞു, തേ,?

വിധിയേപ്പഴിച്ചവര്‍ അന്യോന്യമിരിക്കുമ്പോള്‍
വിധിതന്‍ബലിമൃഗം 'കുട്ടാനു'മവിടേയ്ക്ക്‌
അര്‍ദ്ധനിദ്രയുംവിട്ട്‌ എണീട്ട്‌ വന്നുകൊണ്ട്‌-
താതന്റെചാരെചെന്ന് ഈ വിധമുരചെയ്തു:
"താതായെനിക്കുകളി,ത്തോക്കൊന്നു വാങ്ങീടുവാന്‍
അര്‍ത്ഥങ്ങളുണ്ടാകുമോ, നിന്നുടെകയ്യില്‍, ചൊല്ലു"!
ഈ വിധം കൊച്ചുമോന്റെ പ്രശ്നത്തെകേട്ടനേരം-
പാവമാ,പ്പിതാവൊരു ശിലപോല്‍ നിന്നുപോയി!.



-:000000000000:-

ഡോംബിവല്ലി,
29 ജൂലയ്‌ 2007.

No comments: